ഭാര്യയുടെ പാചകത്തെ ജീവിതകാലം മുഴുവൻ കുറ്റപ്പെടുത്തിയ ഒരാളിനെ എനിക്കറിയാം. എന്ത് കറിവച്ചാലും കുറ്റം പറയും. ഒന്നും കിട്ടിയില്ലെങ്കിൽ ചട്ടിയിൽ കറിവേപ്പില മലർന്നു കിടന്നു, സവാള തിരിഞ്ഞു കിടന്നു, കാരറ്റ് കഷണമാക്കിയത് ശരിയായില്ല എനിങ്ങനെയാവും കുറ്റം. ഭാര്യയുടെ മരണ ശേഷം ഭർത്താവ് മൂത്തമകനോട് ഒപ്പമായി താമസം. 20 വർഷം കഴിഞ്ഞാണ് ഞാൻ അദ്ദേഹത്തെ പിന്നെ കാണുന്നത്. ഭക്ഷണശാലയിൽ ഇരിക്കുമ്പോൾ അദ്ദേഹം എന്നോട് ഒരു രഹസ്യം പറഞ്ഞു : "അച്ചോ, നല്ല ഭക്ഷണം കഴിച്ച കാലം മറന്നു. എൻറെ ഭാര്യയുടെ ഭക്ഷണത്തിൻറെ രുചി ഇന്നേവരെ എനിക്കു പിന്നെ കിട്ടിയീട്ടില്ല.
കടപ്പാട് :- ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ കപ്പൂച്ചിൻ